Saturday, February 23, 2008

കുറെ ഡെഫനിഷുകള്‍

കന്യാകാത്വത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടയില്‍ സുഹൃത്ത് ചോദിച്ചു. “കന്യകകളോ!?, ഈ മോഡേണ്‍ വേള്‍ഡിലോ?”
“ആപ്പോള്‍ എന്തായീ മോഡേണ്‍ വേള്‍ഡ്?”
“ആവോ”
“അപ്പോള്‍ തിരുത്താം.”
“എങ്ങിനെ?”
“കന്യകയെന്നത് അവിവാഹിത എന്നാക്കാം.”
“ഇക്കഴിഞ്ഞ ദിവസം ഞാനൊരു വിവാഹിതയായ കന്യകയെ കണ്ടു!”
“കണ്‍ഫ്യൂഷന്‍...എന്താ‍ണീ കന്യക, വിവാഹിത, അവിവാഹിത?”
“ഓരോന്നും ഞാന്‍ ഡിഫൈന്‍ ചെയ്യാം, കേട്ടോളൂ.”
“ഒരു സംശയം, എന്താണീ ഡിഫൈന്‍...?”
“അതോ? നിര്‍വ്വചനം... ഓരോന്നിനെക്കുറിച്ചുമുള്ള ലഘുലേഖയാണ് നിര്‍വ്വചനം.”
“ഒരു കാര്യം കൂടി, നിര്‍വ്വചനങ്ങള്‍ക്ക് ഭൂതകാലവുമായ് യാതൊരു ബന്ധവുമില്ല.”


“നിര്‍വ്വചനം ഒന്ന് - വിവാഹിത:
ഭര്‍ത്താവിന് സുഖം നല്‍കാന്‍ വിധി
മക്കള്‍ക്ക് മുലയൂട്ടാന്‍ വിധി
അമ്മയ്ക്ക് ശുശ്രൂഷയ്ക്ക് വിധി
കാമുകനെ സ്വപ്നം കാണാന്‍ കൊതി
പാത്രങ്ങളും വിഴുപ്പും ഒഴിയാന്‍ കൊതി
ഒരു നുള്ളു സ്നേഹത്തിനായ് കൊതി.”

“നിര്‍വ്വചനം രണ്ട് - അവിവാഹിത:
സ്വപ്നങ്ങളില്ലാത്തവള്‍
കാരണം
എല്ലാമവള്‍ക്ക് അവകാശം
എല്ലാമവള്‍ക്ക് സ്വന്തം

പുടവ അവള്‍ക്ക് നാണം മറയ്ക്കാനല്ല.”

“നിര്‍വ്വചനം മൂന്ന് - കന്യക:
എത്രയോ വട്ടം അവള്‍
ചുണ്ടുകള്‍ കടിച്ചുപ്പൊട്ടിച്ചിരിക്കുന്നു
കൈകള്‍ കൂട്ടിത്തിരുമ്മിയിരിക്കുന്നു.”

Tuesday, February 19, 2008

ലെബനനിലേയ്ക്കുള്ള സ്വപനങ്ങളുടെ ദൂരം

ഷേഖ,
നിന്റെ ഇരുണ്ട ടീ ഷര്‍ട്ടില്‍
ബാല്യത്തിന്റെയും
യുദ്ധത്തിന്റെയും കണ്ണീര്‍പ്പാടുകള്‍

“നീ നക്ഷത്രങ്ങളെവാഗ്ദാനം ചെയ്തു
കുതിരക്കുളമ്പടിയ്ക്കായ് ഞങ്ങള്‍ കാതോര്‍ത്തു.”

റിച്ചാര്‍ഡിന്റെ മുറിയില്‍
നീയെന്നെ വല്ലാതെ പേടിപ്പിച്ചു കളഞ്ഞു
കന്യാ‍മഠത്തിനുള്ളില്‍ നീ തണുത്തുറഞ്ഞു
പോകുമെന്നും ഞാന്‍ ഭയപ്പെട്ടു.

നിന്നിലെ കുരുന്നാവേശങ്ങള്‍ -
പിന്നെ ലോകം തീര്‍ത്ത
മുറിപ്പാടുകള്‍
മാറിയും മറിഞ്ഞും വന്ന
നിറമാറ്റങ്ങള്‍

ഇരുളടഞ്ഞ ഗുഹകളില്‍,
തെണ്ടിക്കാറ്റിന്റെ ആകാശങ്ങളില്‍
സ്വാതന്ത്രത്തിന്റെ...
ധീരതയുടെ...
തുടിതാളം

വടുക്കളിലൂടെ അരിച്ചിരങ്ങിയ
തണുപ്പിലും
പേടിപ്പെടുത്തുന്ന കിനാക്കളിലും
അവസാനം മുളച്ചത്
യുദ്ധങ്ങളില്ലാത്ത ദ്വീപ്.

(1991-ലെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ട ‘ബെയ്റൂട്ടിന്റെ റാണി’ എന്ന ചലചിത്രത്തിന്റെ ഓര്‍മ്മകളില്‍)